Monday, July 20, 2009

ബഷീറിന്റെ ഓര്‍മയ്ക്ക് പതിനഞ്ച് വയസ്സ്


വൈക്കം മുഹമ്മദ്‌ ബഷീര്‍ ഓര്‍മ്മയായിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു. ലളിതമായ ഭാഷയില്‍ , വ്യത്യസ്തമായ കഥകള്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ച അദേഹത്തിന്റെ കഥകളും കഥാപാത്രങ്ങളും മലയാളികള്‍ക്ക് വളരെ സുപരിചിതമാണ് . 1908 ജനുവരി 19-നു വൈക്കം തലയോലപ്പറമ്പില്‍ ആണ് ബഷീര്‍ ജനിച്ചത്‌. സ്കൂള്‍ വിധ്യാഭ്യാസതിനിടയില്‍ ആണ് അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്രിയ സമരതിലക്ക് കടന്നത്. തുടര്‍ന്ന് ഉപ്പ് സത്യഗ്രഹത്തില്‍ പങ്കടുതത്തിന് ജയില്‍ വാസം അനുഭവിച്ചു. സന്ചാരപ്പ്രിയനായിരുന്നു ബഷീര്‍. അദ്ധേഹത്തിന്റെ രചനകളെ ഈ അനുഭവങ്ങള്‍ വളരയേറെ സ്വാധീനിച്ചിട്ടുണ്ട്‌ . ആദ്യം ഇന്ഗ്ലീഷില്‍ എഴുതി തുടങ്ങിയ ബഷീര്‍ പിന്നീട് മലയാളത്തിലക്ക് മാറുകയായിരുന്നു . 1994 ജൂലൈ 5-നു അദ്ദേഹം അന്തരിച്ചു .
ബഷീറിന്റെ രചനകള്‍
നോവലുകള്‍: പ്രേമലേഖനം, ശബ്ദങ്ങള്‍ , മരണത്തിന്റെ നിഴല്‍ , എന്ടുപ്പുപ്പാക്കൊരാനന്ടാര്‍ന്നു! , ആനവാരിയും പൊന്‍കുരിശും ,
പാത്തുമ്മയുടെ ആട് , സ്ഥലത്തെ പ്രധാന ദിവ്യന്‍ , മതിലുകള്‍ , മാന്ത്രിക പൂച്ച , ജീവിത നിഴല്‍ പാടുകള്‍ , പ്രേം പാട്ട , താരാ സ്പെഷിയെല്സ് , മുച്ചീട്ട് കളിക്കാരന്റെ മകള്‍ , അനുരാഗത്തിന്റെ ദിനങ്ങള്‍ .
കഥകള്‍: ഭു‌മിയുടെ അവകാശികള്‍ , വിശപ്പ് , ഓര്‍മ്മ കുറിപ്പ്‌ , ജന്മദിനം , സ്വാതന്ത്ര്യ സമര കഥകള്‍ , വിശ്വവിക്ക്യാതമായ മു‌ക്ക് , ആനപ്പ്‌ുട , ശിങ്കിടി മുന്ഗ്ഗന്‍ , വിഡ്ഢികളുടെ സ്വര്‍ഗ്ഗം , നീലവെളിച്ചം .
ലെക്നങ്ങള്‍: അനര്ഗ നിമിഷം , ധര്‍മ രാജ്യം , ജീവിതം ഒരനുഗ്രഹം , നേരും നുണയും .
ബാല സാഹിത്യം: സര്‍പ്പ യജ്ഞം.
നാടകം : കഥാ ബീജം.
തിരക്കഥ : ഭാര്‍ഗവീ നിലയം.

(ഫോട്ടോ ക്രെഡിറ്റ്‌: പുനലൂര്‍ രാജന്‍)

No comments: